Tuesday, August 10, 2010

പ്റണയപുഷ്പം

അകലെയേതോ കനവ് മൂടിയ രാവില്-
ഞാന്‍ കന്ടൊരാ സുഖശീതള സ്വപ്നമ്!!!
എന്നിലാദ്യമായ് പ്രണയമുണര്ത്തിയ-
വര്ണ്ണരാജിത സുപ്തസഖി!!!
****
കുഢ്മളേച്ഛുവാം വണ്ടു പോലെയാ-
കനവ്വാടിയില്‍ ഒരു പൂവ് തേടി ഞാന്!
നിര്മ്മലോദ്യാനത്തില്‍ എന്നെ തരളിതനാക്കിയോരാ-
പ്രണയകുസുമം തേടി ഞാന്...

തേടുമാപൂവിന്‍ സൌരഭ്യവുമ്,
അതിലുതിരും മധുവിന്‍ മാധുര്യവുമ്...
ഞാനുന്മത്തചിത്തനായ് പാറിനോക്കി!!!
എവിടെയോ ഇലകള്‍ തണലേകി,
മാരുതന്‍ ലാളിച്ചു പാലിച്ചു,
ഉദ്യാനമദ്ധ്യത്തില്...അവളു-
ണ്ടതെന്‍ മനം ചൊല്ലുന്നു...
ചെല്ലണമ്, കാണണമ്, കരേറണമ്-
അവളുടെ മനവും മിഴിയുമൊക്കെയുമ്!
****
കണ്ടില്ല...ഏറെ തേടി നോക്കി!

എത്തിയില്ലവളുടെ ചാരെയൊട്ടുമ്! 

പണ്ടെങ്ങോ ഞാന്‍ താഢിച്ചു

വീഴ്ത്തിയോളുടെ വിലാപമ്-
കേട്ടില്ല ഞാനൊട്ടുമ്!
ലതതിങ്ങും വഴിയിലൂടൊട്ടു ദൂരമ്-
താണ്ടുവാനുണ്ടിനിയുമെന്ന് മനമ്-
കുസ്റ്തിയാല്‍ മെല്ലെ പറഞ്ഞു കാതില്!
അപ്പോഴും തുഷാരബാഷ്പം ചിന്തി,
അവള്ക്ക് തണലേകി ഇലകള്‍ നിന്നു!!!
-------